കോഴിക്കോട്: കോൺഗ്രസ് നേതാവും എംഎൽഎയുമായ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസിന്റെ സഹായത്തോടെ ഡൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തത്.
പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ "രാജ്കുമാർ' ആണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ വിദ്യാ ബാലകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ടത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്നും, ഇതിനായി മൂന്ന് കോടി രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഒരു എംപി തന്ന നമ്പറാണെന്നും ഇവർ അവകാശപ്പെട്ടു.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്നും, ഇതിനായി മൂന്ന് കോടി രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഒരു എംപി തന്ന നമ്പറാണെന്നും ഇവർ അവകാശപ്പെട്ടു. എംഎൽഎ പണം തരാമെന്ന് സമ്മതിച്ച് കോൾ അവസാനിപ്പിക്കുകയും, ഉടൻ തന്നെ അവർ പറഞ്ഞ എംപിയെ വിവരം അറിയിക്കുകയുമായിരുന്നു.
കോൺഗ്രസ് എഐസിസി ആസ്ഥാനത്തു നിന്നാണെന്ന് പറഞ്ഞ് തന്നെയൊരാൾ വിളിച്ചിരുന്നെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ നമ്പറുകൾ ചോദിച്ചു വാങ്ങിയെന്നും എംപി വ്യക്തമാക്കി. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലും പാർട്ടി നേതൃത്വത്തിലും നടത്തിയ അന്വേഷണത്തിലാണ് ഫോൺ കോൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയ മറ്റ് മുതിർന്ന നേതാക്കൾക്കും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിലെന്ന വ്യാജേന സമാനമായ കോളുകൾ വന്നിരുന്നു. ഇതേത്തുടർന്ന് നൽകിയ പരാതിയിലാണ് സൈബർ പോലീസ് പ്രതികളെ വലയിലാക്കിയത്.